Saturday, January 20, 2018

[19/01, 09:46] Jafer Atholi: ഏറെ പ്രബുദ്ധരും അതിലേറെ ദീനിയ്യുമായ കേരള മുസ്ലിം പുരുഷന്മാരെ കാണുന്ന മാത്രയിൽ തന്നെ അവർ ഏതു വിഭാഗം മുസ്ലിമാണെന്നും ആ വിഭാഗത്തിലെ ഏതു ഗ്രൂപ്പുകാരൻ ആണെന്നും സാമാന്യജ്ഞാനമുള്ള ഏതൊരു സാധാരണ മലയാളി മുസ്ലിമിനും തിരിച്ചറിയാൻ കഴിയും. എന്നാൽ പർദ്ദയിൽ മൂടപ്പെട്ട അല്ലെങ്കിൽ ലാമിട്ടു മൂടിയ ഒരു മുസ്ലിം സ്ത്രീയെ കണ്ടാൽ ഒരുപക്ഷേ അവൾ ഏതു വിഭാഗം താത്തായാണ് എന്ന് തിരിച്ചറിയാൻ അല്പം ബുദ്ധിമുട്ടാണ്. കേരളത്തിലെ സുന്നി EK വിഭാഗത്തിന്‍റെ കോലം ഒന്ന് വേറെയാണ്. AP വിഭാഗത്തിന്‍റെ കോലവും കുപ്പായവും തലേക്കെട്ടും (പൊറോട്ട കെട്ട്, ചാണാക്കെട്ട്) വേറെയാണ്. ദക്ഷിണ കേരള സുന്നികളുടെ കുപ്പായവും കെട്ടും വേറെയാണ്. മുജാഹിദ് ഓരോ ഗ്രൂപ്പുകാരുടെയും സ്റ്റൈല്‍ വേറെ വേറെ രീതിയിലാണ്. ജമാഅത്തെ ഇസ്ലാമിക്കാരുടെ സ്റ്റൈലും രൂപവും വേറെ തന്നെയാണ്. തബ്ലീഗ് ജമാത്തുകാരുടെ കോലവും രൂപവും ഇതില്‍ നിന്നെല്ലാം വേറിട്ടതാണ്. അങ്ങനെ വ്യത്യസ്തമായ രൂപഭാവങ്ങളില്‍ അവര്‍ ഗ്രൂപ്പ്‌ മാറുന്നതിനനുസരിച്ച് കോലവും കെട്ടും മാറ്റി, താടി, മീശ സ്റ്റൈലും മാറ്റി അങ്ങനെ വഅള് പറഞ്ഞു നടക്കുന്നു. പക്ഷെ ഇവരാരും മാറുന്നില്ല. ഇവരുടെ മനസിലും മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. പദാര്‍ത്ഥ തലത്തിലായാലും ആശയതലത്തിലായാലും സൈക്കോളജിക്കല്‍ ആയിട്ടായാലും സയന്റിഫിക് ആയിട്ടായാലും എങ്ങനെ ഏതു കിത്താബ് വായിച്ചിട്ടും അതൊന്നും നമ്മുടെ മനസ്സിനെ മാറ്റിത്തീര്‍ക്കാന്‍ ഉതകുന്നില്ലെങ്കില്‍ ഒരു വായന കൊണ്ടും ഒരു കിതാബ് കൊണ്ടും ഒരു പ്രയോജനവും ഉണ്ടാവുകയില്ല. വെറും സമയം പാഴാക്കല്‍ മാത്രം. അല്ലാഹു ഒരു ജനതയെയും ഒരു വ്യക്തിയെയും അവര്‍ അവരുടെ നഫ്സുകളെ മാറ്റാത്തിടത്തോളം മാറ്റുകയില്ല, إنالله لايغير ما بقوم حتى يغيروا ما بأنفسهم


Thursday, February 6, 2014

ബലിഷ്ഠമാവട്ടെ ഈ ബദല്‍



       ബി ജെ പിയുടെ വര്‍ഗീയ അജണ്ടയ്ക്കും യു പി എ സര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരായി പാര്‍ലമെന്‍റില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള 11 മതേതര പാര്ടികളുടെ തീരുമാനം തീര്‍ച്ചയായും സ്വാഗതംചെയ്യപ്പെടും. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ പുതിയ ബദലെന്ന നിലയില്‍ രാജ്യവ്യാപക കൂട്ടായ്മക്കും ഈ യോജിപ്പ് വഴിയൊരുക്കിയേക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പതനം ഏറെക്കുറെ തീര്‍ച്ചയായ സാഹചര്യത്തില്‍ മോദിയുടെ വര്‍ഗീയ അജണ്ടയെ ചെറുക്കാന്‍ ശക്തമായ മതേതര ബ്ളോക്ക് കൂടിയേ തീരൂ.

   ഇന്ത്യന്‍ ജനാധിപത്യത്തിലെ അപൂര്‍വതകളില്‍ ഒന്നാവും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ആദര്‍ശപരമായ അകലം വളരെ കൂടുതലായതിനാല്‍ വിവേകവും സമചിത്തതയും ദീര്‍ഘദൃഷ്ടിയും നേതാക്കള്‍ പ്രകടിപ്പിച്ചാലേ മൂന്നാം ബദല്‍ ലക്ഷ്യത്തിലെത്തുകയുള്ളൂ. ആറര പതിറ്റാണ്ടിനിടയില്‍ രാജ്യത്ത് ഇത്തരം പരീക്ഷണങ്ങളെല്ലാം പാതിവഴിയില്‍ അകാല ചരമമടഞ്ഞതാണ് അനുഭവം. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്‍ നയിച്ച സമ്പൂര്‍ണ വിപ്ളവം വന്‍വിജയമായിരുന്നു. അതിന്‍റെ പേരില്‍ അധികാരത്തിലേറിയ ജനതാ സര്‍ക്കാര്‍ തല്ലിപ്പിരിയാന്‍ രണ്ടുവര്‍ഷം പോലും വേണ്ടിവന്നില്ല. വീണ്ടും വീണ്ടും ഇതു തന്നെ ആവര്‍ത്തിക്കപ്പെട്ടു. വി പി സിംഗും ദേവഗൌഡയും ഗുജറാളും ചന്ദ്രശേഖറുമെല്ലാം വീണുകിട്ടിയ അവസരങ്ങള്‍ പാഴാക്കി. കോണ്‍ഗ്രസിനു അധികാരം താലത്തില്‍ വെച്ചു തിരിച്ചുനല്‍കിയതില്‍ ഇവര്‍ക്കും ഇവര്‍ രൂപംകൊടുത്ത രാഷ്ട്രീയ കൂട്ടായ്മക്കും വലിയ പങ്കുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഒരു ബദല്‍ ചര്‍ച്ച നടന്നത് വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഏറെക്കുറെ അതില്‍ പങ്കെടുത്തവര്‍ തന്നെയാണ് പാര്‍ലമെന്‍റിലെങ്കിലും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത്. ഇടതുകക്ഷികള്‍ക്ക് പുറമെ അണ്ണാ ഡി എം കെ, എസ് പി, ജെ ഡി യു, ബി ജെ ഡി, ജെ ഡി എസ്, അസംഗണപരിഷത്ത്, ജാര്‍ഖണ്ട് വികാസ് മോര്‍ച്ച എന്നീ പാര്‍ടികളുടെ ലോകസഭയിലേയും രാജ്യസഭയിലേയും നേതാക്കളാണ് പുതിയ ബദലിനു രൂപംകൊടുത്തിരിക്കുന്നത്. ലോകസഭയില്‍ ഇവര്‍ക്ക് ഇപ്പോള്‍ 94 എം പിമാരുണ്ട്. ബദലില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ അഞ്ചു സംസ്ഥാനത്ത് ഭരണത്തിലും അഞ്ചിടത്ത് പ്രതിപക്ഷത്തുമുണ്ട്. മറ്റു പല കക്ഷികളും കൂടി ബദലില്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.

  15-ാം ലോകസഭയുടെ അവസാന സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ മാസം 21വരെ തുടരുന്ന സമ്മേളനത്തില്‍ അഴിമതിവിരുദ്ധ ബില്ലുകളും തെലുങ്കാന സംസ്ഥാന രൂപീകരണ ബില്ലുമടക്കം 39 ബില്ലുകള്‍ പാസാക്കിയെടുക്കേണ്ടതുണ്ട്. മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റും അഥവാ വോട്ട് ഓണ്‍ അക്കൌണ്ടും അംഗീകരിക്കണം. ഇത്തവണയും സഭ തുടങ്ങിയത് ബഹളത്തോടുകൂടിയാണ്. ബഹളവും ബഹിഷ്ക്രരണവുമില്ലാതെ സഭ നടക്കുന്നില്ലെന്നതാണ് കുറെ കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്.

        ലോകസഭയും രാജ്യസഭയും ഇങ്ങനെ തുടര്‍ന്നാല്‍ രാജ്യത്തെ ജനങ്ങളെ മുഴുവനും കബളിപ്പിക്കലാവുമത്. സിറ്റിങ്ങുകള്‍ കുറയുന്നു. നിയമനിര്‍മാണത്തിനുള്ള സമയവും കുറയുന്നു. പാര്‍ലമെന്‍റിന്‍റെ യഥാര്‍ഥ ലക്ഷ്യം യഥാവിധി നിര്‍വഹിക്കാതെ പോകുന്നു. കാലാവധി പൂര്‍ത്തിയാക്കിയിട്ടും ഏറ്റവും കുറവ് ബില്ലുകള്‍ പാസാക്കിയത് ഇത്തവണയാണ്. നാനൂറു ബില്ലുകള്‍ വരെ പാസാക്കിയ ചരിത്രമുള്ള ലോകസഭ കഴിഞ്ഞ അഞ്ചുവര്‍ഷം അംഗീകരിച്ചത് കേവലം 165 ബില്ലുകള്‍ മാത്രമാണ്. അതും വേണ്ടത്ര ചര്‍ച്ചകളില്ലാതെ.

    രാജ്യത്തിന്‍റെ മതേതര അടിത്തറയും ജനാധിപത്യവും ഫെഡറിലസവും ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം വിലക്കയറ്റം, പെരുകുന്ന അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ പ്രശ്നങ്ങളും ശക്തമായി ഉയര്‍ത്തുന്നതിനായിരിക്കണം പാര്‍ലമെന്‍റിലെ പുതിയ കൂട്ടായ്മ ഉപയോഗപ്പെടുത്തേണ്ടത്. അഴിമതി തടയുന്നതിനു വേണ്ടി ഒട്ടനവധി ബില്ലുകള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ഈ ബില്ലുകള്‍ വിശദമായ ചര്‍ച്ചകളിലൂടെ പാസാക്കിയെടുക്കാനും കൂട്ടായ്മ സഹകരിക്കണം. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പാര്‍ലമെന്‍റ് വേദിയാക്കാനുള്ള സാധ്യതയുണ്ടെന്നത് നേര്. പക്ഷെ അതിനെ രാഷ്ട്രീയലക്ഷ്യം മാത്രം മുന്നില്‍വെച്ച് എതിര്‍ക്കുകയും ചെയ്യരുത്. ബദല്‍ പരീക്ഷണത്തിനു ഏറ്റവും അനിവാര്യം ജനവിശ്വാസമാണല്ലോ.

Tuesday, February 4, 2014

സ്ത്രീ പോരാട്ടചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ജസീറ



     ദല്‍ഹിയിലെ എല്ലുതുളക്കുന്ന തണുപ്പിനെയും രാഷ്ട്രീയക്കാരുടെ പരിഹാസങ്ങളെയും അതിശക്തരായ മണല്‍ മാഫിയയുടെ ഭീഷണിയെയും നെഞ്ചുറപ്പോടെ നേരിട്ട ജസീറ സ്ത്രീ പോരാട്ട ചരിത്രത്തില്‍ തന്നെ പുതിയ അധ്യായമാണ് രചിച്ചിരിക്കുന്നത്. കണ്ണൂര്‍ മാടായിക്കടപ്പുറത്തെ മണലെടുപ്പ് തന്‍റെ കിടപ്പാടം പോലും നഷ്ടപ്പെടുത്തിയേക്കുമെന്നായപ്പോള്‍ മൂന്നു മക്കളെയും മാറോട് ചേര്‍ത്ത് വീട്ടമ്മ പ്രകടിപ്പിച്ച സാഹസം അത്ഭുതാവഹമാണ്. സമരത്തിനു ഇറങ്ങിപ്പുറപ്പെടുമ്പോള്‍ പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. കടപ്പുറത്തുനിന്ന് മണല്‍ കടത്തുന്നതിനെതിരെ പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുമ്പിലും കണ്ണൂര്‍ കലക്ട്രേറ്റു പടിക്കലും സെക്രട്ടറിയേറ്റ് നടയിലും സമരം നടത്തിയിട്ടും ബന്ധപ്പെട്ടവരാരും കണ്ണുതുറക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് രാജ്യത്തിന്‍റെ തലസ്ഥാന നഗരി തന്നെ അവസാനം പോരാട്ടത്തിനു തെരഞ്ഞെടുത്തത്. ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 114 ദിവസം നീണ്ട ജന്ദര്‍മന്തറിലെ സമരം അവസാനിപ്പിക്കാന്‍ ജസീറ തീരുമാനിച്ചത്. കടല്‍ മണല്‍ ഖനനം തടയാന്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. അതിനെതുടര്‍ന്ന് മാടായിയില്‍ മണല്‍കടത്ത് കുറഞ്ഞിട്ടുമുണ്ട്. ദല്‍ഹിയിലെ സമരം അവസാനിപ്പിച്ചുവെങ്കിലും നാട്ടില്‍ പരിസഥിതിക്കു വേണ്ടി പോരാട്ടം തുടരുമെന്നും ജസീറ വ്യക്തമാക്കിയിട്ടുണ്ട്
 
      രാഷ്ട്രീയ പിന്‍ബലമുള്ള മണല്‍ മാഫിയക്കെതിരെ കണ്ണൂരില്‍ ഒരു മുസ്ലിം വീട്ടമ്മ പരസ്യമായി രംഗത്തിറങ്ങുകയും ഇന്ദ്രപ്രസ്ഥം വരെ രണ്ടുവര്‍ഷത്തോളം സമരം നടത്തുകയും ചെയ്യുക എന്നത് തികച്ചും അസാധാരണവും അസാധ്യവുമായ കാര്യമാണ്. കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ടി അതിന്‍റെ എല്ലാ ശക്തിയും സംഭരിച്ച് നടത്തിയ ഒട്ടുമിക്ക സമരങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന കേരളത്തിലാണ് ജസീറ അത്ഭുതകരമാംവിധം അതിജീവിച്ചതെന്നോര്‍ക്കണം. മണല്‍ മാഫിയക്കെതിരെ രംഗത്തുവന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പോലും അക്രമിക്കപ്പെട്ട നാടാണിത്. മണല്‍മാഫിയക്ക് വേണ്ടി എം എല്‍ എമാരും എം പിമാരും പൊലീസ് സ്റ്റേഷനുകളി‍ല്‍ കയറി വെല്ലുവിളിച്ച വളപട്ടണം സ്റ്റേ,നില്‍നിന്നും വിളിപ്പാടകലെയാണ് മാടായി. ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയക്കാരെല്ലാം ജസീറയുടെ സമരത്തെ നിന്ദാപൂര്‍വം അവഗണിച്ചു. കടപ്പുറത്ത് പൂഴിയിറക്കല്ലേ എന്ന് ഒരു ഭരണകക്ഷി എം എല്‍ എ അബ്ദുല്ലക്കുട്ടി പരിഹസിച്ചു. ജസീറക്ക് തീവ്രവാദബന്ധമുണ്ടെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ആരോപിച്ചു. സര്‍ക്കാരിനെതിരെ വീണുകിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത പ്രതിപക്ഷകക്ഷികളും ബി ജെ പി പോലും സമരം കണ്ട ഭാവമേ നടിച്ചില്ല. കിണ്ണംകലക്കി ഉപന്യസിക്കുകയും പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയക്കാരനും പരിസരത്തൊന്നും വന്നില്ല. പര്‍ദ്ദയണിഞ്ഞ് നീതിയുടെ കവാടങ്ങളി്ല്‍ മുട്ടിയ സഹോദരിയെ മതപണ്ഡിതന്മാരും അവരുടെ കാക്കത്തൊള്ളായിരം സംഘടനകളും ഗൌനിച്ചില്ല. ജസീറ എന്തോ വലിയ പാതകംചെയ്തുവെന്ന മട്ടിലായിരുന്നു എല്ലാവരും. ജനാധിപത്യവും മതേതരത്വവും സാക്ഷരതയും നെറ്റിയിലൊട്ടിച്ച മലയാളി സമൂഹം പോലും സമീറയുടെ ഇച്ഛാശക്തി തിരിച്ചറിഞ്ഞത് വളരെ വൈകി മാത്രമാണ്. അതും സമരം മാധ്യമശ്രദ്ധ നേടിയ ശേഷം.

      അതിജീവനത്തിനും പരിസ്ഥിതിക്കും പ്രകൃതിക്കും വേണ്ടിയുള്ള തന്‍റെ സമരം എന്നെങ്കിലും വിജയിക്കുമെന്ന ശുഭപ്രതീക്ഷ ജസീറക്കുണ്ടായിരുന്നു. കാരണം ഇതു അവളുടെ മാത്രമല്ല പൊതുസമൂഹത്തിന്‍റെ മുഴുവന്‍ പ്രശ്നമാണ്. മറ്റ് സമരങ്ങളിലേതു പോലെ ഒരു കീഴടങ്ങലിനു സന്നദ്ധമായിരുന്നുവെങ്കില്‍ ജസീറയും കുട്ടികളും എന്നേ സമരരംഗത്തുനിന്ന് അപ്രത്യക്ഷമായേനേ.
ദല്‍ഹിയിലാണ് ജസീറക്ക് വലിയ പിന്തുണ ലഭിച്ചത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ബസില്‍വെച്ച് വിദ്യാര്‍ഥിനി പീഡനത്തിനിരയായി വധിക്കപ്പെട്ടപ്പോഴും അഴിമതിക്കെതിരെ അണ്ണാഹസാരെ ഉപവാസമനുഷ്ഠിച്ചപ്പോഴും സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടിക്കെതിരെ അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ടി രൂപീകരിച്ചപ്പോഴും ദല്‍ഹി പ്രതികരിച്ചത് നാം കണ്ടതാണ്. നമ്മുടെ രാഷ്ട്രീയക്കാര്‍ സമരത്തെ സമീപിച്ചത് ഗത്യന്തരമില്ലാതെയാണ്. ജസീറ ഉന്നയിച്ച ജീവല്‍പ്രശ്നം പരിഹരിക്കുക എന്നതിനേക്കാള്‍ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കുന്നതിലായിരുന്നു അവരുടെയൊക്കെ ശ്രദ്ധ. അല്ലെങ്കില്‍ കേരളത്തില്‍ വെച്ചു തന്നെ മുഖ്യമന്ത്രി വിചാരിച്ചാല്‍ സമരം അവസാനിപ്പിക്കാമായിരുന്നല്ലോ.കാര്‍മേഘങ്ങള്‍ക്കിടയിലെ കൊള്ളിമീന്‍പോലെ ജസീറ സൃഷ്ടിച്ച ഈ വീരേതിഹാസം ജനമനസ്സുകളില്‍ വളരെക്കാലം പച്ചപിടിച്ചു തന്നെ നില്‍ക്കും തീര്‍ച്ച.

Friday, January 24, 2014

ഖജനാവ് നിറയ്ക്കാന്‍ നികുതിഭാരം


    ഖജനാവ് നിറക്കാന്‍ നികുതി കൂട്ടുകയല്ലാതെ സര്‍ക്കാരിനു മുമ്പില്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് കെ എം മാണിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട 12-ാമത്തെ ബജററ്. ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കര്‍ഷകരെ  സന്തോഷിപ്പിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുമുണ്ട്. ഇതിനെ ജനപ്രിയ ബജറ്റെന്ന് വകുപ്പുമന്ത്രിയും ഹൈടെക് ബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ബജറ്റു മൂലം എന്തെങ്കിലും അത്ഭുതം കേരളത്തില്‍ സംഭവിക്കുമെന്ന് ഇതപര്യന്തമുള്ള അനുഭവം വെച്ച്  കരുതാനാവില്ല. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതിനു പക്ഷെ കാരണം ദേശീയതലത്തിലെ സാമ്പത്തിക മാന്ദ്യമാണെന്ന് പറഞ്ഞ്  ആശ്വസിക്കുകയാണ് മാണി.

   കര്‍ഷകര്‍ക്ക് ആനുകൂല്യം വാരിക്കോരി നല്‍കിയപ്പോള്‍ മോട്ടോര്‍ വാഹനനികുതി തട്ടിപ്പുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. വാഹനനികുതി പരിഷ്കരിച്ചതാണ് ബജറ്റിലെ ശ്രദ്ധേയമായ ഭാഗവും.  ഇതില്‍ പ്രതിഷേധിച്ച് ഓട്ടോ- ടാക്സികള്‍  പണിമുടക്കും പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാത്തരം വാഹനങ്ങളുടെയും വില വര്‍ധിക്കുന്നതിനു ഇത് ഇടവരുത്തുമെന്നും ഉറപ്പാണ്. കെട്ടിടനികുതി ഉയര്‍ത്തുമെന്നും ഭൂമിയുടെ ന്യായവില കൂട്ടാന്‍ പുതിയ നിയമനിര്‍മാമാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രങ്ങള്‍, ഇന്‍വവര്‍ട്ടര്‍, അലൂമിനിയം പാനല്‍, ഭക്ഷ്യഎണ്ണകള്‍ എന്നിവയുടെ വിലയും കൂടാന്‍ പോകുന്നു. സ്വര്‍ണണത്തിന്‍റെറെ കോമ്പൌണ്ട് നികുതിയും പരിഷ്കരിച്ചിട്ടുണ്ട്. മെറ്റല്‍, ക്രഷര്‍ യൂണിറ്റുകളുടെ നികുതിയും കൂട്ടിയിരിക്കുന്നു. കെട്ടിട നികുതി കുത്തനെ വര്‍ധിധിപ്പിച്ചിട്ടുണ്ടെങ്കിലും 100 സ്ക്വയര്‍ ഫീറ്റു വരെയുള്ള വീടുകളെയും 550 സ്ക്വയര്‍ ഫീറ്റു വരെയുള്ള കെട്ടിടങ്ങളെയും നികുതിയില്‍നിനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

   നികുതിയിളവ് കര്‍ഷഷകര്‍ക്ക് മാത്രമേയുള്ളൂ. മാത്രമല്ല അവര്‍ക്ക് ഇന്‍‍‍ഷ്വറന്‍സ്സ് പദ്ധതിയും പ്രഖ്യാപിച്ചു. 25 വിളകള്‍ക്കായിരിക്കും ഇന്‍ഷഷ്വറന്‍ശസ്. ഇതിന്‍റെറെ പ്രീമിയത്തിന്‍റെറെ 90 ശതമാനവും സര്‍ക്കാര്‍ വഹിക്കും. രണ്ടു ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷഷകര്‍ക്ക്  ആരോഗ്യ ഇന്‍ഷഷ്വറന്‍സസും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. പ്രീമിയത്തിന്‍ററെ പകുതി സര്‍ക്കാര്‍ തന്നെ നല്‍കുകുകയും ചെയ്യും. ഹൈടെക് കൃഷിരീതിയില്‍ പരിശീലനം, പെണ്‍കുകുട്ടികള്‍ക്ക് ലാപ്ടോപ് അങ്ങനെ വേറെയുമുണ്ട് ഓഫറുകള്‍.

   ഒരു ബജറ്റില്‍ സ്വാഭാവികമായും ഉണ്ടായിരിക്കേണ്ട പതിവു ചേരുവകളൊന്നും മാണി വിട്ടുകളഞ്ഞിട്ടില്ല. വിദ്യാഭ്യാസമേഖലക്ക് 878കോടി രൂപ, തൊഴില്‍ പുനരധിവാസത്തിനു 470കോടി, ഐ ടി വികസനത്തിനു 313 കോടി, സാമൂഹ്യക്ഷേമത്തിനു 505 കോടി, മാലിന്യ നിര്‍മാമാര്‍ജജനത്തിനു 774കോടി, വൈദ്യുതി വിതരണ പദ്ധതിക്ക് 317 കോടി, കെ എസ് ആര്‍ ടി സിക്ക് 150കോടി, ജനസമൃദ്ധ കേരളം പദ്ധതിക്ക് 100 കോടി, മുന്നോക്ക ക്ഷേമത്തിന് 25കോടി, നിലമ്പൂര്‍-നഞ്ചന്‍കോകോട് റെയില്‍ നിര്‍മാമാണത്തിനു അഞ്ചുകോടി, വന്ധ്യതാ ചികിത്സക്കും സോളാര്‍ പദ്ധതിക്കും പത്തുകോടി വീതം, ഡാം സുരക്ഷാപദ്ധതിക്ക് 32 കോടി, സഹകരണ മേഖലക്ക് 63 കോടി അങ്ങനെ നീളുന്നു ആ പട്ടിക. ഊര്‍ജജ്ജ മേഖലയില്‍ 1770 കോടിയുടെ പദ്ധതികളാണ് ആവിഷ്ക്കരിക്കുക. 

   ക്ഷേമ പെന്‍ഷഷനുകളിലും നേരിയ വര്‍ധധന വരുത്തിയത് നന്നായി. തിരുവനന്തപുരത്ത് സ്വാതന്ത്ര്യ സ്മാരക മ്യൂസിയവും തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ രാജ്യാന്തര മാധ്യമ പഠന കേന്ദ്രവും സ്ഥാപിക്കും. തലയോലപ്പറമ്പില്‍ വൈക്കം മുഹമ്മദു ബഷീര്‍  സ്മാരകത്തിനും, അച്ചുതമേനോന്‍ സ്റ്റഡീ സെന്‍റററിനും അഞ്ചടുലക്ഷം വീതവും, സ്വദേശാഭിമാനി സ്മാരകത്തിനു 15 ലക്ഷവും ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നു.

   സംസ്ഥാനത്ത് വന്‍കികിട പദ്ധതികളൊന്നുമില്ലാത്ത ആദ്യ ബജറ്റും ഇതായിരിക്കും. ബജറ്റ് നിര്‍ദേശങ്ങള്‍ മിക്കതും നടപ്പാവാനുള്ളതല്ലെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.
Related Posts Plugin for WordPress, Blogger...