Wednesday, May 1, 2013

കരീമിനെ രക്ഷിക്കാനും ലീഗു വേണം


     സംസ്ഥാന ടെക്സ്റ്റയില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ യു ഡി എഫ് ഘടകകക്ഷിനേതാവായ മന്ത്രിയുടെ ശ്രമം. (മെയ് ദിനത്തിലെ പ്രധാന പത്രവാര്‍ത്ത)

     സംഭവം വിവാദമായതോടെ അന്വേഷണത്തിനു ഉത്തരവിടാന്‍ മന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഘടകകക്ഷി മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് മലബാറില്‍ നിന്നുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നു.

         കരീമിനെതിരെ അന്വേഷണം നടത്താന്‍ ഒരു വര്‍ഷം മുമ്പ് നടത്തിയ നീക്കവും ഈ നേതാവ് ഇടപെട്ട് അട്ടിമറിച്ചിരുന്നു.

         പൊതുമേഖലാ സ്ഥാപനങ്ങളുടെ കോടിക്കണക്കിനു രൂപയുടെ ഫണ്ട് അഴിമതി മുന്നില്‍ കണ്ട് ടെക്സ്റ്റയില്‍ കോര്‍പ്പറേഷനു വേണ്ടി വഴിമാറ്റിയെന്നാണ് ആക്ഷേപം. ഇത് ഖജനാവിനു 23 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു.

        ഈ അട്ടിമറിയിലെ വില്ലനും അവന്‍ തന്നെ . ലീഗുകാരുടെ പുലി. യു ഡി എഫ് ഭരണത്തിലും സി പി എം നേതാക്കള്‍ക്ക് കുശാല്‍. ഇങ്ങനെ എത്രയെത്ര കേസുകള്‍ ഇതിയാന്‍ അട്ടിമറിച്ചിരിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധം, ചാക്ക് രാധാകൃഷ്ണന്‍ പ്രതിയായ മലബാര്‍ സിമന്റ്‌സിലെ ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതകം, മുസ്‌ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ വധത്തിലെ മൊഴിമാറ്റം, ഗണേഷ്-യാമിനി തര്‍ക്കം തുടങ്ങി എത്രയെത്ര അട്ടിമറികള്‍. ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ സഹായിച്ച സി പി എമ്മിനോട് നന്ദികാണിക്കേണ്ടേ? അതിനു വേണ്ടി ഇനിയെന്തെല്ലാം കുഞ്ഞാപ്പ ചെയ്യാനിരിക്കുന്നു. പാര്‍ടിക്കു വേണ്ടി സമരത്തിനു ഇറങ്ങുന്നതിനു മുമ്പ് ലീഗു പ്രവര്‍ത്തകരും യൂത്തുലീഗുകാരും രണ്ടു വട്ടം ആലോചിക്കട്ടെ. ഷുക്കൂറിന് ജീവന്‍ പോയി. കേസിനും തുമ്പുണ്ടാവുമെന്നും തോന്നുന്നില്ല. ജയ് കുഞ്ഞാപ്പ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...