Friday, January 24, 2014

ഖജനാവ് നിറയ്ക്കാന്‍ നികുതിഭാരം


    ഖജനാവ് നിറക്കാന്‍ നികുതി കൂട്ടുകയല്ലാതെ സര്‍ക്കാരിനു മുമ്പില്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് കെ എം മാണിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട 12-ാമത്തെ ബജററ്. ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കര്‍ഷകരെ  സന്തോഷിപ്പിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുമുണ്ട്. ഇതിനെ ജനപ്രിയ ബജറ്റെന്ന് വകുപ്പുമന്ത്രിയും ഹൈടെക് ബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ബജറ്റു മൂലം എന്തെങ്കിലും അത്ഭുതം കേരളത്തില്‍ സംഭവിക്കുമെന്ന് ഇതപര്യന്തമുള്ള അനുഭവം വെച്ച്  കരുതാനാവില്ല. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതിനു പക്ഷെ കാരണം ദേശീയതലത്തിലെ സാമ്പത്തിക മാന്ദ്യമാണെന്ന് പറഞ്ഞ്  ആശ്വസിക്കുകയാണ് മാണി.

   കര്‍ഷകര്‍ക്ക് ആനുകൂല്യം വാരിക്കോരി നല്‍കിയപ്പോള്‍ മോട്ടോര്‍ വാഹനനികുതി തട്ടിപ്പുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. വാഹനനികുതി പരിഷ്കരിച്ചതാണ് ബജറ്റിലെ ശ്രദ്ധേയമായ ഭാഗവും.  ഇതില്‍ പ്രതിഷേധിച്ച് ഓട്ടോ- ടാക്സികള്‍  പണിമുടക്കും പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാത്തരം വാഹനങ്ങളുടെയും വില വര്‍ധിക്കുന്നതിനു ഇത് ഇടവരുത്തുമെന്നും ഉറപ്പാണ്. കെട്ടിടനികുതി ഉയര്‍ത്തുമെന്നും ഭൂമിയുടെ ന്യായവില കൂട്ടാന്‍ പുതിയ നിയമനിര്‍മാമാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രങ്ങള്‍, ഇന്‍വവര്‍ട്ടര്‍, അലൂമിനിയം പാനല്‍, ഭക്ഷ്യഎണ്ണകള്‍ എന്നിവയുടെ വിലയും കൂടാന്‍ പോകുന്നു. സ്വര്‍ണണത്തിന്‍റെറെ കോമ്പൌണ്ട് നികുതിയും പരിഷ്കരിച്ചിട്ടുണ്ട്. മെറ്റല്‍, ക്രഷര്‍ യൂണിറ്റുകളുടെ നികുതിയും കൂട്ടിയിരിക്കുന്നു. കെട്ടിട നികുതി കുത്തനെ വര്‍ധിധിപ്പിച്ചിട്ടുണ്ടെങ്കിലും 100 സ്ക്വയര്‍ ഫീറ്റു വരെയുള്ള വീടുകളെയും 550 സ്ക്വയര്‍ ഫീറ്റു വരെയുള്ള കെട്ടിടങ്ങളെയും നികുതിയില്‍നിനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

   നികുതിയിളവ് കര്‍ഷഷകര്‍ക്ക് മാത്രമേയുള്ളൂ. മാത്രമല്ല അവര്‍ക്ക് ഇന്‍‍‍ഷ്വറന്‍സ്സ് പദ്ധതിയും പ്രഖ്യാപിച്ചു. 25 വിളകള്‍ക്കായിരിക്കും ഇന്‍ഷഷ്വറന്‍ശസ്. ഇതിന്‍റെറെ പ്രീമിയത്തിന്‍റെറെ 90 ശതമാനവും സര്‍ക്കാര്‍ വഹിക്കും. രണ്ടു ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷഷകര്‍ക്ക്  ആരോഗ്യ ഇന്‍ഷഷ്വറന്‍സസും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. പ്രീമിയത്തിന്‍ററെ പകുതി സര്‍ക്കാര്‍ തന്നെ നല്‍കുകുകയും ചെയ്യും. ഹൈടെക് കൃഷിരീതിയില്‍ പരിശീലനം, പെണ്‍കുകുട്ടികള്‍ക്ക് ലാപ്ടോപ് അങ്ങനെ വേറെയുമുണ്ട് ഓഫറുകള്‍.

   ഒരു ബജറ്റില്‍ സ്വാഭാവികമായും ഉണ്ടായിരിക്കേണ്ട പതിവു ചേരുവകളൊന്നും മാണി വിട്ടുകളഞ്ഞിട്ടില്ല. വിദ്യാഭ്യാസമേഖലക്ക് 878കോടി രൂപ, തൊഴില്‍ പുനരധിവാസത്തിനു 470കോടി, ഐ ടി വികസനത്തിനു 313 കോടി, സാമൂഹ്യക്ഷേമത്തിനു 505 കോടി, മാലിന്യ നിര്‍മാമാര്‍ജജനത്തിനു 774കോടി, വൈദ്യുതി വിതരണ പദ്ധതിക്ക് 317 കോടി, കെ എസ് ആര്‍ ടി സിക്ക് 150കോടി, ജനസമൃദ്ധ കേരളം പദ്ധതിക്ക് 100 കോടി, മുന്നോക്ക ക്ഷേമത്തിന് 25കോടി, നിലമ്പൂര്‍-നഞ്ചന്‍കോകോട് റെയില്‍ നിര്‍മാമാണത്തിനു അഞ്ചുകോടി, വന്ധ്യതാ ചികിത്സക്കും സോളാര്‍ പദ്ധതിക്കും പത്തുകോടി വീതം, ഡാം സുരക്ഷാപദ്ധതിക്ക് 32 കോടി, സഹകരണ മേഖലക്ക് 63 കോടി അങ്ങനെ നീളുന്നു ആ പട്ടിക. ഊര്‍ജജ്ജ മേഖലയില്‍ 1770 കോടിയുടെ പദ്ധതികളാണ് ആവിഷ്ക്കരിക്കുക. 

   ക്ഷേമ പെന്‍ഷഷനുകളിലും നേരിയ വര്‍ധധന വരുത്തിയത് നന്നായി. തിരുവനന്തപുരത്ത് സ്വാതന്ത്ര്യ സ്മാരക മ്യൂസിയവും തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ രാജ്യാന്തര മാധ്യമ പഠന കേന്ദ്രവും സ്ഥാപിക്കും. തലയോലപ്പറമ്പില്‍ വൈക്കം മുഹമ്മദു ബഷീര്‍  സ്മാരകത്തിനും, അച്ചുതമേനോന്‍ സ്റ്റഡീ സെന്‍റററിനും അഞ്ചടുലക്ഷം വീതവും, സ്വദേശാഭിമാനി സ്മാരകത്തിനു 15 ലക്ഷവും ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നു.

   സംസ്ഥാനത്ത് വന്‍കികിട പദ്ധതികളൊന്നുമില്ലാത്ത ആദ്യ ബജറ്റും ഇതായിരിക്കും. ബജറ്റ് നിര്‍ദേശങ്ങള്‍ മിക്കതും നടപ്പാവാനുള്ളതല്ലെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...